August_31_2007/ ബി.എ.ചിദംബരനാഥ്
*വെള്ളാരങ്കല്ല് പെറുക്കി ഞാനങ്ങൊരു* *വെണ്ണക്കൽ കൊട്ടാരം കെട്ടീ.* *ഏഴ് നിലയുള്ള* *വെണ്മാടക്കെട്ടിൽ ഞാൻ* *വേഴാമ്പൽ പോലെ ഇരുന്നു.* *നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൾ* *സ്വപ്നത്തിൻ കളിയോടം കിട്ടി.* ഏകദേശം പത്ത് വർഷങ്ങൾക്ക് മുമ്പ് ഒരു ചാനലിൽ അഭിമുഖത്തിനെത്തിയ വിഖ്യാത വയലിൻ വാദകനും മ്യൂസിക്ക് ഫ്യൂഷൻ എന്ന സംഗീത വിസ്മയ പരിപാടിയിൽ പ്രഗത്ഭനുമായിരുന്ന, രണ്ട് വർഷങ്ങൾക്ക് മുമ്പ് മൺമറഞ്ഞ *ബാലഭാസ്ക്കർ* എന്ന സംഗീത പ്രതിഭയോട് അഭിമുഖം നടത്തിയയാൾ ഒരു നിർദ്ദേശം വച്ചു. അങ്ങ് വയലിനിൽ സമകാലീനമായ പല ഗീതങ്ങളും വായിച്ച് പ്രേക്ഷകരെ കോരിത്തരിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്തു കൊണ്ടാണ് പഴയ ഈണങ്ങളെ വയലിൻ വാദനത്തിൽ നിന്നകറ്റി നിറുത്തിയിരിക്കുന്നത്.? പഴയ ചലച്ചിത്ര ഗാനങ്ങൾ ഇന്നും നെഞ്ചോട് ചേർത്തുവയ്ക്കുന്ന മലയാളികളെ വിമർശന ബുദ്ധിയോടെ കണ്ടിരുന്ന _ഭാസ്ക്കർ_ പെട്ടെന്ന് വയലിനെടുത്ത് മേല്പറഞ്ഞ വിഷാദഗാനത്തിന്റെ ഈരടികൾ അതിമനോഹരമായി ആലപിച്ചു. *എറണാകുളത്ത്* നടന്ന ഈ അഭിമുഖം അദ്ദേഹത്തിന്റെ വിയോഗനാളിൽ പുനസംപ്രേക്ഷണം ചെയ്തിരുന്നു. കാമുകനാൽ വഞ്ചിതയായ മാലതി(ശാരദ) യുടെ ആത്മഗതമാണ് ശ്രീമതി എസ്സ് ...