*ഇന്ന് ഞമ്മടെ മോൻ പഠിക്കണ കോളേശിൽ ഞാൻ പോയെടീ...*
*എന്ത് വലിയൊരു കെട്ടിടം കണ്ട് ബാ പൊളിച്ച് പോയ്...*
കായലരികത്ത് വലയെറിഞപ്പോൾ...
എന്ന ട്യൂണിൽ മേല്പറഞ്ഞ വരികൾ ഒന്ന് ചൊല്ലി നോക്കുക,
1978--79 വർഷം.
പ്രശസ്ത നടൻ _മോഹൻലാൽ_
ഗായകൻ _കാവാലം ശ്രീകുമാർ_
നടൻ _സന്തോഷ്_ എന്നിവർ *തിരുവനന്തപുരം*
_മഹാത്മാഗാന്ധി കോളേജിൽ_ വിദ്യാർത്ഥികളായിരിക്കുന്ന കാലം.
ആർട്സ് ക്ലബ്ബിന്റെ കോളേജ് മാഗസീൻ പുറത്തുവന്നു.
നിരവധി വിഭവങ്ങൾ.
നടുത്താളിൽ ബി.എ.
രണ്ടാംവർഷ വിദ്യാർത്ഥിയായ ജയകുമാർ രചിച്ച ഒരു ലഘു കവിത _എംജി കോളേജിനെ_
പ്രകീർത്തിക്കുന്നതായിരുന്നു.
ഒരു കോഴിക്കോടൻ മാപ്പിള മകൻ പഠിക്കുന്ന കോളേജ് സന്ദർശിച്ച്, ബീവിയോട് വിശേഷങ്ങൾ പങ്ക് വയ്ക്കുന്നതാണ് ഉള്ളടക്കം.
*"ചൂടൻ രാമചന്ദ്രനെക്കുറിച്ച് അറിയണമെങ്കിൽ നീയൊക്കെ*
*"എംജി കോളേജിലും"*
*ആർട്‌സ് കോളേജിലുമൊക്കെ*
*പോയി ചോദിച്ച് നോക്കെടാ"*
1987 ൽ പുറത്ത് വന്ന _സെവൻ ആർട്‌സിന്റെ_ _പ്രിയദർശൻ_ ചിത്രമായ
*ചെപ്പിലെ* _മോഹൻലാലിന്റെ_
ഒരു ഗംഭീരം ഡയലോഗ്.
_എം ജി. കോളേജിനെ_ പരാമർശിക്കുന്ന കാര്യങ്ങളായിരുന്നു മുകളിലെ
രണ്ട് പ്രതിപാദ്യങ്ങളിലും.
_തിരുവനന്തപുരം_ നഗരത്തിലെ *കറ്റച്ചൽക്കോണം*
(ഇന്നത്തെ കേശവദാസപുരം)
എന്ന സ്ഥലത്ത്
1948 ൽ *രാഷ്ട്രപിതാവിന്റെ* നാമത്തിൽ
*നായർ സർവ്വീസ് സൊസൈറ്റിയുടെ*
(എൻഎസ്സ്എസ്സ്) ഉടമസ്ഥതയിലാരംഭിച്ച കലാലയം ഉദ്ഘാടനം ചെയ്തത്
*ജവഹർലാൽ നെഹ്റു.*
സമുദായാചാര്യൻ *മന്നവുമായി* ചേർന്ന് സൊസൈറ്റിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തുടക്കങ്ങൾക്ക് (പ്രത്യേകിച്ച് എം ജി കോളേജ്,) ക്ഷീണമറിയാതെ പരിശ്രമിച്ച
*കളത്തിൽ വേലായുധൻനായർ,*
ഒരു പക്ഷേ പുതുതലമുറ കേട്ടിട്ടില്ലാത്ത ഒരു പൊതുപ്രവർത്തകനാകാം.
എഞ്ചിനീയറിംഗ് പഠിക്കാനുള്ള തീരുമാനം മാറ്റി വക്കുമ്പോൾ താൻ കേരള രാഷ്ടീയത്തിലേക്കാണ് പ്രവേശിക്കാൻ പോകുന്നതെന്ന്
കളത്തിൽ വേലായുധൻനായർ
എന്ന മിടുക്കൻ വിദ്യാർത്ഥി വിചാരിച്ചിരുന്നില്ല.
1930 ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ
നിന്ന് ഒന്നാമതായി ഇന്റർമീഡിയറ്റ് ജയിച്ച വേലായുധന് *ബനാറസ്* സർവകലാശാലയിൽ
എഞ്ചിനീയറിംഗ് പ്രവേശനം
കിട്ടിയതാണ്.
പക്ഷേ വീട്ടിലെ സാമ്പത്തിക കുഴപ്പവും ബനാറസിലെ
സ്വാതന്ത്ര്യ സമരാന്തരീഷവും കാരണം അത് നീട്ടിവച്ച് വേലായുധൻനായർ യൂണിവേഴ്സിറ്റി കോളേജിൽ സയൻസ് ബിഎയ്ക്ക് ചേർന്നു.
1932 ൽ ബിഎ യും
1934 ൽ നിയമ ബിരുദവും നേടിയ അദ്ദേഹം അഭിഭാഷകനും രാഷ്ട്രീയനേതാവുമായി
ജ്വലിച്ചുയർന്നു.
തിരുക്കൊച്ചിയിലെ മന്ത്രി.
എൻഎസ്എസ് പ്രസിഡണ്ട്
എന്നീ നിലകളിലും
ഒരു താല്ക്കാലിക പ്രതിഭാസമായിരുന്ന
*നാഷണൽ ഡെമോക്രാറ്റിക്ക് പാർട്ടി*
(എൻഡിപി) ചെയർമാനായും അദ്ദേഹം കേരളത്തിന്റെ പൊതുജീവിതത്തിൽ നിറഞ്ഞു നിന്നു.
*കോട്ടയം* ജില്ലയിലെ ചങ്ങനാശ്ശേരിക്കടുത്തുള്ള
*പെരുന്നയിലെ*
_കളത്തിൽ_ വീട്ടിൽ
1912 ജനുവരി 12 ന് വേലായുധൻനായർ ജനിച്ചു.
സാമൂഹിക പരിഷ്ക്കർത്താവായിരുന്ന *കൈനിക്കര ഗോവിന്ദപ്പിള്ളയുടെ* മകൾ
_ലക്ഷ്മിക്കുട്ടിയമ്മയായിരുന്നു_ മാതാവ്.
*പാറശാല* സ്വദേശിയും ഹെഡ്മാസ്റ്ററുമായ
_സിആർ കൃഷ്ണപിള്ള_ അച്ഛനും.
ഒമ്പത് മക്കളിൽ എട്ടാമനായിരുന്ന വേലായുധൻനായർ അച്ഛന്റെ സ്ഥലംമാറ്റമനുസരിച്ച് *നാഗർകോവിൽ*
മുതൽ *ചെങ്ങന്നൂർ*
വരെയുള്ള വിവിധ സ്‌കൂളുകളിൽ പഠിച്ചു.
സ്കോളർഷിപ്പും
സ്വർണ്ണമെഡലുകളും നേടിയ
ആ വിദ്യാർത്ഥി കലാലയ പഠനത്തിലും ആ നിലവാരം
കാത്ത് സൂക്ഷിച്ചു.
1934 ആഗസ്റ്റിൽ നായർ, തിരുവനന്തപുരത്ത് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി.
*തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്* നിലവിൽ വന്നതോടെ അദ്ദേഹം
രാഷ്ട്രീയ രംഗത്തേക്കിറങ്ങി.
ഉത്തരവാദഭരണത്തിന് വേണ്ടിയുള്ള സമരത്തിൽ അറസ്റ്റിലായ അദ്ദേഹം
സെൻട്രൽ ജയിലിൽ അടയ്ക്കപ്പെട്ടു.
ഒന്നരവർഷമായിരുന്നു
ശിക്ഷ. പക്ഷേ *മഹാരാജാവിന്റെ* പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച്
രാഷ്ട്രീയത്തടവുകാരെ വിട്ടയച്ചതിനാൽ 35 ദിവസം കഴിഞ്ഞ് വേലായുധൻനായർ
മോചിതനായി. അക്കാലത്ത്,
ജയിൽശിക്ഷ കഴിഞ്ഞ വക്കീലന്മാർക്ക് പ്രാക്ടീസ് തുടരാൻ പാടില്ല എന്ന നിയമമുണ്ടായിരുന്നു.
സ്റ്റേറ്റ് കോൺഗ്രസ്സ് പ്രവർത്തനങ്ങളിൽ വേലായുധൻനായർ സജീവമായി.
പ്രാക്ടീസ് നിരോധന കാലയളവ് കഴിഞ്ഞപ്പോൾ അദ്ദേഹം വീണ്ടും അഭിഭാഷകക്കുപ്പായമണിഞ്ഞു. *പുന്നപ്രവയലാർ*
സമരത്തെത്തുടർന്ന് പല *കമ്യൂണിസ്റ്റ്* നേതാക്കൾക്കും വേണ്ടി കോടതിയിൽ വാദിച്ചത്
വേലായുധൻനായരായിരുന്നു.
1949 ൽ തിരുവിതാംകൂറും
കൊച്ചിയും സംയോജിപ്പിച്ച് തിരുക്കൊച്ചി സംസ്ഥാനം രൂപവത്ക്കരിച്ചപ്പോൾ വേലായുധൻനായർ
*എറണാകുളത്തെ* ഹൈക്കോടതിയിലേയ്ക്ക് പ്രവർത്തനം മാറ്റി.
ആ വർഷം
"പിഎം.സരോജിനിദേവിയെ"
അദ്ദേഹം വിവാഹം ചെയ്തു.
1948 ൽ തിരുവിതാംകൂർ നിയമസഭാംഗമായി വേലായുധൻനായർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
1952 ൽ തിരുക്കൊച്ചി നിയമസഭാ തെരഞെടുപ്പിൽ *പട്ടാഴി* മണ്ഡലത്തിൽ നിന്ന് അദ്ദേഹം വിജയിച്ചു.
*എജെ ജോണിന്റെ*
നേതൃത്വത്തിലുണ്ടായ ആറംഗ മന്ത്രിസഭയിൽ ഗതാഗതം, പൊതുമരാമത്ത്, വൈദ്യുതി എന്നിവയുടെ മന്ത്രിയാവുകയും ചെയ്തു.
രണ്ട് വർഷമേ മന്ത്രിസഭ നിലനിന്നുള്ളു.
1954 ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ *പത്തനാപുരത്ത്*
കമ്യൂണിസ്റ്റ് നേതാവായ
*എംഎൻ ഗോവിന്ദൻനായരെ* തോല്പിച്ചു.
കേരള സംസ്ഥാനം നിലവിൽ വന്നശേഷം ഒരുതവണ ലോകസഭയിലേയ്ക്കും രണ്ട് തവണ നിയമസഭയിലേയ്ക്കും മത്സരിച്ച് അദ്ദേഹം പരാജയപ്പെട്ടു.
കളത്തിലിന്റെ പ്രധാന പ്രവർത്തന മണ്ഡലങ്ങളിലൊന്ന്
എൻഎസ്എസ് ആയിരുന്നു.
തടക്കത്തിൽ സ്റ്റേറ്റ് കോൺഗ്രസിനെതിരായിരുന്നു
എൻഎസ്എസ്.
സ്ഥാപകനായ _മന്നം._
ആ രാഷ്ട്രീയനയം മാറ്റണമെന്ന് ആഗ്രഹിച്ചിരുന്ന
സംപൂജ്യനായിരുന്നു. എൻഎസ്എസ് പ്രതിനിധി സഭാംഗമായതുമുതൽ കളത്തിലും അത് ആവശ്യപ്പെട്ടിരുന്നു.
1947 ൽ സൊസൈറ്റി നയം മാറ്റി കോൺഗ്രസിനോട് താല്പര്യം കാണിച്ചു.
1948 ൽ ബോർഡംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
1948 - 52 കാലത്ത് സൊസൈറ്റിയുടെ എഡ്യൂക്കേഷൻ കമ്മീഷണറായിരുന്ന അദ്ദേഹം കോളേജുകൾ
സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി.
1968 ഡിസംബർ 15 ന് എൻഎസ്എസ് പ്രസിഡന്റായി വേലായുധൻനായർ
തിരഞ്ഞെടുക്കപ്പെട്ടു.
മരണംവരേയും അദ്ദേഹം ആ
സ്ഥാനത്ത് തുടർന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ 1969 ൽ
ഉണ്ടായ പിളർപ്പ് പലരുടേയുമെന്നപോലെ
വേലായുധൻനായരുടെ
രാഷ്ട്രീയ നിലപാടുകളിലും മാറ്റമുണ്ടാക്കി.
സംഘടനാ കോൺഗ്രസ്സിൽ ഉnച്ച് നിന്ന അദ്ദേഹം പിന്നീട് സജീവ രാഷ്ടീയം വിട്ടു.
പക്ഷേ 1973 ൽ
എൻഎസ്എസിന്റെ നേതൃത്വത്തിൽ *എൻഡിപി*
രൂപവത്ക്കരിച്ചപ്പോൾ
അതിന്റെ ചെയർമാൻ സ്ഥാനമേറ്റെടുത്ത്കൊണ്ട്
അദ്ദേഹം രാഷ്ടീയരംഗത്ത് തിരിച്ചുവന്നു.
അഭിഭാഷകൻ വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ മികച്ച നേട്ടങ്ങളാണ്
വേലായുധൻനായരുടേത്.
മികച്ച അഭിഭാഷകനായിരുന്ന അദ്ദേഹം ആന്ധ്രാ അരി അഴിമതിക്കേസ്,
*വിആർ കൃഷ്ണയ്യരുടെ* തെരഞ്ഞെടുപ്പ് കേസ്,
മലങ്കര സഭയുടെ പള്ളിക്കേസുകൾ തൂടങ്ങിയ പ്രശസ്തങ്ങളായ നിരവധി വ്യവഹാരങ്ങൾ വാദിച്ചു.
എൻഎസ്എസിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ദീർഘകാലം സാരഥ്യം വഹിച്ച അദ്ദേഹം കേരള സർവ്വകലാശാലയുടെ സെനറ്റിലും സിൻഡിക്കേറ്റിലും അംഗമായിരുന്നു.
സൊസൈറ്റിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന *കേരള സർവ്വീസ് ബാങ്ക്*
സിൻഡിക്കേറ്റ് ബാങ്കിൽ
1972 ൽ ലയിച്ചപ്പോഴാണ് അദ്ദേഹം *മണിപ്പാൽ*
ആസ്ഥാനമായുള്ള ബാങ്കിന്റെ ഡയറക്ടർ ബോർഡംഗമായത്.
*എന്റെ സഞ്ചാരപഥങ്ങൾ*
എന്ന കളത്തിലിന്റെ രസകരവും ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചരിത്രവും
സന്ദേശങ്ങളും വിളമ്പുന്ന
ആത്മകഥാ പുസ്തകം സമർപ്പിച്ചിരിക്കുന്നത്
സമുദായാചാര്യനാണ്.
സ്വാതന്ത്ര്യസമരം കത്തിക്കാളുന്ന ഘട്ടത്തിൽ തിരുവനന്തപുരത്തെ *തൈക്കാടുള്ള* കളത്തിലിന്റെ
*സിആർ ലോഡ്‌ജ്*
പോരാളികളുടെ അഭയകേന്ദ്രമായിരുന്നു.
അക്കാലത്ത് ജീവിച്ചിരുന്ന
രാഷ്ട്രീയ പോരാളികൾ
തങ്ങളുടെ തേരോട്ടങ്ങളുടെ
കഥകൾ പറഞ്ഞപ്പോൾ
ലോഡ്ജിന്റെ ചരിത്രം
പറയാതെ പോയിട്ടില്ല.
കഴിഞ്ഞ തലമുറയ്ക്ക് വിസ്മരിക്കാനാവാത്ത
ആ ക്രാന്തദർശി
1976 സെപ്തംബർ 1 ന്
കഥാവശേഷനായി.
മഹാത്മാഗാന്ധി കോളേജ്
ലൈബ്രറി മുറിയിലെ ചുമരിൽ പുഞ്ചിരി തൂകുന്ന ഛായാചിത്രം ഇന്നും സ്ഥാനചലനം കൂടാതെയിരിപ്പുണ്ട്.
പുതുതലമുറയിലെ പഠിതാക്കൾ അവിടേക്ക് എത്തിനോക്കുകതന്നെ വിരളം.!
പിന്നെയാണോ ???
*കെ.ബി. ഷാജി. നെടുമങ്ങാട്.*
Comments
Post a Comment